സങ്കീര്‍ത്തനം: 24

സര്‍വേശ്വരന്നുടെ സ്വന്തമീ ഭൂമിയും
ഭൂവില്‍ പാര്‍ക്കും ജീജാലങ്ങളും
എന്തുകൊണ്ടെന്നാലവിടുന്നത്രേയിത്
സ്ഥാപിച്ചുറപ്പിച്ചതാദിയിങ്കല്‍

ആര്‍ക്ക് കരേറാം തന്‍ പര്‍വതത്തിങ്കലേ-
യ്കാര്‍ക്ക് നില്‍ക്കാം ധൈര്യമായവിടെ
കാപട്യമില്ലാത്ത വഞ്ചനയില്ലാത്ത
നിര്‍മ്മല മാനസമുള്ളവര്‍ക്ക്

ഈശനെയേറ്റവുമാരാധിക്കുന്നവര്‍
തന്‍ ദൃഷ്ടിയില്‍ കുറ്റമറ്റോരവര്‍
തന്‍ മുഖമിങ്ങനെ തേടുവോര്‍ക്കീശ്വര-
നേകിടും നന്മയും സംരക്ഷയും

ആഗതനാകുന്നിതാ മഹാരാജാവ്
വാനസൈന്യത്തിന്റെരാജരാജന്‍
പട്ടണത്തിന്‍ കവാടങ്ങള്‍ ശിരസ്സുയര്‍-

ത്തീടട്ടെ രാജനെ സ്വീകരിപ്പാന്‍  

No comments:

Post a Comment